Monday, May 17, 2010

മഴയ്ക്കുമെനിക്കുമിടയില്‍

മഴയ്ക്കുമെനിക്കുമിടയില്‍
മഴ വരും,
വരാതിരിക്കില്ലെന്ന
സാന്ത്വനമായി,
ഒരു മാനം നിറയെ
മഴക്കാറു വിങ്ങുമ്പോള്‍-

ഓട്ടക്കൈക്കിടയിലൂടെ
 ഒഴുകിയോലിച്ചകലുന്ന
 മഴ,
പെരുവഴി മുഴുവന്‍ നിറഞ്ഞു,
പൊട്ടിക്കരഞ്ഞു   തിമിര്‍ക്കുമ്പോള്‍-

മഴയേ,
 നിങ്ങളെന്നില്‍
ഭ്രാന്തായി നിറയുന്നു.
ഏതിരുട്ടിലും
 തിരിച്ചറിയപ്പെടുന്ന മഴ

ബോധാബോധങ്ങളുടെ
നേര്‍ത്ത വരമ്പിലും
തെളിമയോടെ
കണ്ടുമുട്ടുന്ന
മഴക്കാഴ്ച.

ഒരിക്കല്‍ക്കൂടി കാണാമെന്നൊരു
നേര്‍ത്ത പ്രതീക്ഷ കൂടി
അവശേഷിപ്പിക്കാതെ,
നേര്‍ത്ത പദ ചലനങ്ങളോടെ
നടന്നകന്ന മഴ-
കടലുകള്‍ക്ക് അപ്പുറത്തേക്കോ
മരുവിന്  അപ്പുറത്തേക്കോ
യാത്രയായത്?

No comments:

Post a Comment